എന്നാല്‍, ഗീലാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ യു പി ഐ ചുമത്തി ചുമത്തിയത്തിനെതിരെ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കുടുംബാംഗങ്ങൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഇന്ത്യൻ പീനൽ കോഡ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അംഗീകരിക്കാനാവില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.
രാജ്യത്തിലെ അരാജകത്വങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് ഭരണക്കൂടം ചുമത്തുന്ന രാജ്യദ്രോഹക്കുറ്റത്തിനെതിരെ ഇന്ന് സുപ്രീം കോടതിയും ശബ്ദമുയര്‍ത്തിയിരിക്കുന്നു. ഈ കാലഘട്ടത്തിലും രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോയെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹനിയമത്തെയും പരിഗണിക്കണമെന്നാണ് കോടതിയുടെ നിലപാട്.